ന്യൂദല്‍ഹി: പ്രശ്സത ചലച്ചിത്ര താരം മോഹന്‍ലാലിനും പ്രമുഖ ശാസ്ത്രജ്ഞന് നമ്പി നാരായണനും പദ്മഭൂഷണ്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ മുന്‍ റീജ്യണല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ്, ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ, ഗായകന് കെ.ജി. ജയന് എന്നിവര്‍ പദ്മശ്രീ ബഹുമതി നേടി.
മാധ്യമപ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നയ്യാര്‍(മരണാനന്തര ബഹുമതി) ഉള്‍പ്പെടെ 14 പേര്‍ക്കാണ് ഇത്തവണ പദ്മഭൂഷണ്‍ പ്രഖ്യാപിച്ചത്. 94 പേര് പദ്മശ്രീ ബഹുമതിക്കും അര്‍ഹരായി. വിദേശിയായ ഇസ്മായില്‍ ഒമര്‍ ഗുല്ല ഉള്‍പ്പെടെ നാല് പേര്‍ക്ക് പദ്മവിഭൂഷണ് ലഭിച്ചെങ്കിലും ഇതില്‍ മലയാളികളില്ല.
ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, നടനും സംവിധാകനുമായ പ്രഭുദേവ, ക്രിക്കറ്റ്താരം ഗൗതം ഗംഭീര്‍, മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, ഗായകന് ശങ്കര്‍ മഹാദേവന് എന്നിവരും പദ്മശ്രീ പുരസ്കാരം നേടി. ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍നിന്നും ഒരാള്‍ ഇത്തവണ പദ്മ അവാര്‍ഡിന് അര്‍ഹത നേടി. അവാര്‍ഡ് ലഭിച്ച 14 പേര് വനിതകളും 11 പേര് വിദേശികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: