മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടന്നു. ഫ്രാന്‍സിന്റെ ലുകാസ് പൗളിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് ഏഴാം തവണ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തിയത്. സ്കോര്‍ 6-0, 6-2, 6-2.
ആറു തവണ മെല്‍ബണില്‍ കിരീടം ശിരസ്സിലേറ്റിയ ദ്യോക്കോവിച്ച് നാളെ നടക്കുന്ന കലാശക്കളിയില്‍ ലോക രണ്ടാം നമ്പറായ റാഫേല്‍ നദാലുമായി കൊമ്പുകോര്‍ക്കും.
ഒന്നാം സീഡായ ദ്യേക്കോവിച്ച് സെമിയില്‍ തകര്‍ത്തുകളിച്ചതോടെ പൗളിന് ദയനീയമായി കീഴടങ്ങേണ്ടിവന്നു. ആദ്യ സെറ്റില്‍ ഒരു പോയിന്റ് പോലും വിട്ടുകൊടുത്തില്ല. അവസാന രണ്ട് സെറ്റുകളില്‍ രണ്ട് പോയിന്റ് വീതം വിട്ടുകൊടുത്ത് ദ്യോക്കോവിച്ച് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഒരു മണിക്കൂര്‍ 23 മിനിറ്റില്‍ മത്സരം അവസാനിച്ചു. സ്റ്റെഫാനോ സിറ്റ്സിപാസിനെ അനായാ സം മറികടന്നാണ് സ്പാനിഷ് താരമായ റാഫേല്‍ നദാല്‍ ഫൈനലില്‍ കടന്നത്.
ഇന്ന് നടക്കുന്ന വനിതാ ഫൈനലില്‍ നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക ചെക്കിന്റെ പെട്രാ കിറ്റോവയെ നേരിടും. കരോളിന പ്ലിസ്ക്കോവയെ തോല്‍പ്പിച്ചാണ് ഒസാക്ക ഫൈനലിലെത്തിയത്. കിറ്റോവ സെമിയില്‍ കോളിന്‍സിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: