ന്യൂദല്‍ഹി: രാഷ്ട്രം ഇന്ന് 70-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍. ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യവും, പ്രതിരോധ കരുത്തും വിളിച്ചോതി ദല്‍ഹിയില്‍ പരേഡ് നടക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റമോഫാസയാണ് ചടങ്ങിലെ മുഖ്യാതിഥി.
രാവിലെ 9ന് ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ആദരമര്‍പ്പിക്കും. തുടര്‍ന്നാണു റിപ്പബ്ലിക് ദിന പരേഡിനു തുടക്കമാവുക.
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ഗാന്ധിയന്‍ ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണ പരേഡില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സുരക്ഷാഭീഷണിയെ തുടര്‍ന്ന് രാജ്പത് മുതല്‍ ചെങ്കോട്ട വരെ കനത്ത സുരക്ഷാവലയത്തിനുള്ളിലാണ്. 25,000 സൈനികരെയാണ് തീവ്രവാദ സംഘടനകളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: