കൊച്ചി : സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത്. കന്യാസ്ത്രീകളെ കൂട്ടത്തോടെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നുണ്ട്.
രാജ്യത്തെ 55 സാസ്കാരിക സാമൂഹിക പ്രവര്‍ത്തകാണ് മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ കത്തയച്ചിരിക്കുന്നത്. കവി സച്ചിതാനന്ദന്. നോവലിസ്റ്റുകളായ ആനന്ദ്, മനീഷ സേഥി എന്നിവരടക്കം ഇതില്‍ പിന്തുണ നല്‍കുന്നുണ്ട്.
ലൈംഗിക പീഡനത്തിനിരയായ സിസ്റ്ററെ അനുകൂലിച്ച് സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ്പല് ഫ്രാങ്കോ മുളയ്ക്കലാണ്. മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന ബിഷപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കുകയാണ്.
കന്യാസ്ത്രീകളെ സര്‍ക്കാരിന്റേയും പൊതു സമൂഹത്തിന്റേയും സംരക്ഷ വലയത്തില്‍ നിന്നും പുറത്താക്കാനാണ് നീക്കം. വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മാഠത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ ഇടപെടണം. എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: