കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥയെ കുറിച്ച് അമ്മ അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ കഴിയാത്തതെന്ന് നടനും അമ്മ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്.
നടി അമ്മയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ കുറ്റാരോപിതനായ ആള് നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യം കണക്കിലെടുക്കണമെന്നും ഇക്കാര്യത്തില്‍ കോടതി വിധി വന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടെടുക്കാന്‍ സാധിക്കുമെന്നും കുഞ്ചാക്കോ കൂട്ടിച്ചേര്‍ത്തു.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴിക്കേള്‍ക്കേണ്ടി വരാമെന്നാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങളെപ്പറ്റി കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: