കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ബിപിസിഎല്ലിന്റെ നാല് ഐആര്‍ഇപി പദ്ദതികള്‍ നാടിന് സമര്‍പ്പിച്ചു. ബിപിസിഎല്ലിന്റെ ഐആര്‍ഇപി പദ്ദതി നാടിന് സമര്‍പ്പിച്ചു. വികസനത്തിലെ ചരിത്ര ദിവസമാണിതെന്ന് പറഞ്ഞ അദ്ദേഹം സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും മോദി അഭിനന്ദനം അറിയിച്ചു.
കേരളത്തില്‍ എത്തിയതില്‍ സന്തോഷമുണ്ട്. കൊച്ചിന് റിഫൈനറി കേരളത്തിന് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ മുതൃകയാണ്. എല്‍പിജി ബോട്ട്ലിങ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം, ഏറ്റുമാനൂര്‍ സ്കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം എന്നിവയും അദ്ദേഹം ഇതോടൊപ്പം നിര്‍വ്വഹിച്ചു.
പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കേരളത്തില്‍ എത്തിക്കും. പാവപ്പെട്ട അമ്മമാര്‍ വിറക് ഉപയോഗിച്ച് പാചകം ചെയ്യുന്നത് കണ്ടാണ് താന്‍ വളര്‍ന്നത്. അന്ന് മുതല്‍ തന്നെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആഗ്രഹിച്ചിരുന്നു. 2016 മെയിലെ കണക്ക് പ്രകാരം പാവപ്പെട്ടവരായ ആറ് കോടി ആളുകള്‍ക്ക് ഉജ്ജ്വല പദ്ധതി വഴി എല്‍പിജി കണക്ഷനുകള്‍ നല്കി.
ഒരുകോടിയില്‍പരം ആളുകള്‍ എല്‍പിജി സബ്സിഡി ഉപേക്ഷിച്ചു. വിദേശത്തു നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതികുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ ഇതിനോടകം തന്നെ രാജ്യം ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിപിസിഎല്ലിന് സംസ്ഥാനം എല്ലാ പിന്തുണയും നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.
കൊച്ചിന് റിഫൈനറിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്, അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്, കെ.വി. തോമസ്, എംഎല്‍എ വി.പി. സജീന്ദ്രന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് 2010 നാവികേ സേന വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി സുനില്‍കുമാര്‍, കൊച്ചി മേയര്‍ സൗമിനി ജെയിന് തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
വൈസ് അഡ്മിറല്‍ ആര്.ജെ. നാട്കര്മി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജെ. ആര്. തിലക്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഡിജിപി ലോക് നാഥ് ബെഹ്റ, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവരും വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാനെത്തി. അവിടെ നിന്ന് ഹെലിക്കോപ്ടറില്‍ രാജഗിരി കോളേജിന്റെ മൈതാനിയില്‍ ഇറങ്ങിയ മോദി അവിടെ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കൊച്ചിന് റിഫൈനറിയിലേക്ക് പുറപ്പെട്ടത്.
ബിപിസിഎല്ലില്‍ നിന്ന് തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊച്ചിയിലും തൃശൂരിലുമായി അദ്ദേഹം രണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: