ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം സൈന നെഹ് വാളിന് ഫൈനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിന് പരിക്കുകളെ തുടര്‍ന്ന് പിന്മാറിയതിനെ തുടര്‍ന്ന് സൈനയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ ക്വാര്‍ട്ടറില്‍ പി.വി സിന്ധുവിനെ മാരിന് തോല്‍പ്പിച്ചിരുന്നു. സ്പാനിഷ് താരമായ മാരിന് ടൂര്‍ണമെന്റില്‍ അഞ്ചാം സീഡും സൈന എട്ടാം സീഡുമാണ്. ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ മാരിന് ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്. എന്നാല്‍ അവസാനം കളിച്ച 2 മത്സരത്തിലും സൈനയെ മാരിന് തോല്‍പ്പിച്ചിരുന്നു. 2009ലും 2010ലും 2012ലും സൈന ഇന്തോനേഷ്യയില്‍ ചാംപ്യനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: