മധുര: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കിയതിനെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ പേരില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചിലര്‍ സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി അവിശ്വാസത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നെന്ന്, അദ്ദേഹം ബിജെപി പൊതുസമ്മേളനത്തില്‍ പറഞ്ഞു.
പത്തു ശതമാനം സംവരണം നിലവിലുള്ള സംവരണത്തെ ഒരു തരത്തിലും ബാധിക്കില്ല. നുണകള്‍ പ്രചരിപ്പിക്കുന്നവരെ തള്ളണം. മുഴുവന്‍ പേര്‍ക്കും ജോലിക്കും വിദ്യാഭ്യാസത്തിനും അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പത്തു ശതമാനം സംവരണം കൊണ്ടുവന്നത്. നരേന്ദ്ര മോദി എന്നും പാവപ്പെട്ടവര്‍ക്ക് ഒപ്പമാണ്, വന്‍ കരഘോഷങ്ങള്‍ക്കിടയില്‍ മോദി പറഞ്ഞു.
ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് പത്തു ശതമാനം സംവരണത്തിനെതിരെ കേസ് നല്കിയതും പ്രചാരണം നടത്തുന്നതും പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു മോദി. താനെന്ന കാവല്‍ക്കാരനെ മാറ്റാനാണ് മഹാസഖ്യമുണ്ടാക്കിയ പാര്‍ട്ടികളുടെ ലക്ഷ്യം. സ്വജനപക്ഷപാതവും അഴിമതിയും തുടച്ചുനീക്കുകയാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്തെ കൊള്ളടിച്ചവരെ നിയമത്തിനു മുന്പില് എത്തിക്കുക തന്നെ ചെയ്യും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: