മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിന് ഏഴാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാലിനെ തുടര്‍ച്ചയായ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു, സ്കോര്‍: 6-3, 6-2, 6-3.
ശക്തമായ സര്‍വുകളിലൂടെ തുടക്കം മുതലേ പിടിമുറുക്കിയ സെര്‍ബിയന്‍ താരം പൊരുതാന്‍ പോലും അനുവദിക്കാതെയാണ് നദാലിനെ കീഴടക്കിയത്. ഇതാദ്യമായാണ് ഒരുതാരം ഏഴു തവണ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തമിടുന്നത്. ദ്യോകോയുടെ പതിനഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. ഇതാദ്യമായാണ് ഫൈനലില്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍ക്കുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ വലിയ ചരിത്രം പറയാനില്ലാത്ത നദാല്‍ 2009 ല്‍ മാത്രമാണ് കരീടം സ്വന്തമാക്കിയിട്ടുള്ളത്. 2008, 2011, 2012, 2013, 2015, 2016, വര്‍ഷങ്ങളിലാണ് സെര്‍ബിയന്‍ താരത്തിന്റെ നേട്ടം.
അനായാസമായിരുന്നു ദ്യോകൊയുടെ വിജയം. എക്കാലത്തെയും മികച്ച താരം തനെന്ന് തെളിയിക്കുക കൂടിയായിരുന്നു ദ്യോകൊ. കണക്കുകളില്‍ ഫെഡററെയും നദാലിനെയും പിന്തള്ളുന്നതാണ് താരത്തിന്റെ വിജയ ശരാശരി. ഫെഡററുമായി 47 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുപത്തഞ്ചിലും വിജയം ദ്യോകൊക്കൊപ്പം നിന്നു. ഫെഡററിന് നേടാനായത് 22 വിജയം. നദാലുമായുള്ള കണക്കും വത്യസ്തമല്ല. 53 മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 28 വിജയം ദ്യോകൊ കൈപ്പിടിയിലാക്കി. നദാലിന് നേടാനായത് 25 വിജയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: