ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. 381 റണ്‍സിനാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെ തറപറ്റിച്ചത്.
ആദ്യ ഇന്നിങ്സില്‍ 289 റണ്‍സ് നേടിയ വിന്‍ഡീസ് രണ്ടാം ഇന്നിങ്സില്‍ നായകന് ജെയ്സന് ഹോള്‍ഡറുടെ ഇരട്ട സെഞ്ചുറി മികവില്‍ 415 റണ്‍സ് അടിച്ചുകൂട്ടി. രണ്ട് ഇന്നിങ്സുകളിലും ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് പൂര്‍ണ പരാജയമായി. ആദ്യ ഇന്നിങ്സില്‍ 77 റണ്‍സിന് തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് നിരയെ രണ്ടാം ഇന്നിങ്സില്‍ 246 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് വിന്‍ഡീസ് വന്‍ വിജയം സ്വന്തമാക്കിയത്.
രണ്ടാമിന്നിങ്സില്‍ റോസ്റ്റണ്‍ ചെയ്സിന്റെ എട്ടു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ട് നിരയെ തറപറ്റിച്ചത്. രണ്ടാമിന്നിങ്സില്‍ ഇരട്ട സെഞ്ചുറി നേടിയ വിന്‍ഡീസ് നായകന് ജെയ്സണ്‍ ഹോള്‍ഡറാണ് കളിയിലെ കേമന്‍. മൂന്ന മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇതോടെ വിന്‍ഡീസ് (1-0) മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: