ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സില്‍ കിരീടം ചൂടി ഇന്ത്യന്‍ താരം സൈനനേഹ്വാള്. ഫൈനലില്‍ സ്പെയ്ന്‍ താരം കരോലിന മാരിന് പരിക്ക് മൂലം പിന്മാറിയതോടെയാണ് സൈന കിരീടം ഉറപ്പിച്ചത്.
ആദ്യ ഗെയിമില്‍ 10-4ന് മുന്നിട്ടുനിന്ന മാരിന് കാലിനേറ്റ പരുക്ക് മൂലം പിന്മാറുകയായിരുന്നു. 9-3ന് മുന്നിട്ടു നിന്ന മാരിന് സൈനയുടെ റിട്ടേണ്‍ മറിച്ചു നല്‍കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നും കളിച്ചെങ്കിലും അധികനേരം കളത്തില്‍ തുടരാനായില്ല. രണ്ട് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് സൈന ഒരു ബാഡ്മിന്റണ്‍ ഫെഡറേഷന് കിരീടം സ്വന്തമാക്കുന്നത്. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ സൈനയുടെ ആദ്യ ഇന്തോനേഷ്യന്‍ കിരീടം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തായ്വാന്റെ തായ് ത്സു യിങ്ങിനോട് പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: