തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് പ്രമുഖ എഴുത്തുകാരെയും സാംസ്കാരിക നായകരെയും അനുസ്മരിച്ച്. തൃശൂര്‍ സാംസ്കാരിക തലസ്ഥാനമാണ്. ബാലാമണിയമ്മ, എന്‍.വി.കൃഷ്ണവാര്യര്‍ ,സുകുമാര്‍ അഴീക്കോട്, കമല സുരയ്യ,വി.കെ.എന്‍ കലാഭവന്‍ മണി,ബഹദൂര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തന മണ്ഡലമായിരുന്ന തൃശൂരിലെത്തനായതില് സന്തോഷമുണ്ടെന്നായിരുന്നു മോദിയുടെ വാക്കുകള്‍. കരഘോഷത്തോടെയാണ് സദസ്സ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ സ്വീകരിച്ചത്.
നാലര വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ പ്രദാനമമ്ത്രി വിശദീകരിച്ചു. കൊണ്ട് രാജ്യത്ത് വികസന സ്വഭാവമുള്ള ഭരണസംവിധാനം സൃഷ്ടിക്കാനായി. സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ബഹുദൂരം മുന്നിലെത്തി. വിദേശ നിക്ഷപം ഗണ്യമായി വര്‍ധിച്ചു. 98 ശതമാനം വീടുകളിലും ശൗചാലയം നിര്‍മിക്കാനായി. 2014 ല്‍ ഇത് 38 ശതമാനം മാത്രമായിരുന്നു. 18000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. ആറുകോടി വീട്ടമ്മമാര്‍ക്ക് സൗജന്യ പാചകവാതക കണക്ഷന് നല്കി. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ പുരോഗതി ഉണ്ടായി. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വൈകിട്ട് നാലുമണിയോടെയാണ് കൊച്ചിയില്‍ നിന്ന് ഹെലിക്കോപ്ടറില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയത്. ജനലക്ഷങ്ങള്‍ റാലിയില്‍ അണിനിരന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന് പിള്ള, ജനറല്‍ സെക്രട്ടറി എം.ടി.രമേശ്,ബി.ഗോപാലകൃഷ്ണന്, യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ്എ.പി.മുരുകാനന്ദം,സന്ദീപ് വാര്യര്‍,സബീഷ് മരുതയൂര് എന്നിവര്‍ പ്രസംഗിച്ചു. കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്.മധു രചിച്ച സ്വാഗത ഗാനം അനൂപ് ശങ്കര്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: