തൃശൂര്‍: കേരള യുവത്വം നരേന്ദ്രമോദിക്കൊപ്പമെന്ന് തെളിയിച്ച് യുവമോര്‍ച്ച സംസ്ഥാന സമ്മേളന റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍. സാംസ്കാരിക തലസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം യുവജനങ്ങള്‍ അലയടിച്ചെത്തിയപ്പോള് വടക്കുന്നാഥ ക്ഷേത്രമൈതാനം അക്ഷരാര്‍ഥത്തില്‍ വീണ്ടും പൂരപ്പറമ്പായി മാറി. രണ്ട് ലക്ഷത്തോളം പേരാണ് റാലിയിലും പൊതുസമ്മേളനത്തിലുമായി പങ്കെടുത്തത്.
നഗരത്തിലെ രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റാലികള്‍ ആരംഭിച്ചത്. പൂങ്കുന്നത്തുനിന്ന് ആരംഭിച്ച റാലിയില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂര്‍, മണലൂര്‍, കൈപ്പമംഗലം, തൃശൂര്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും അണിനിരന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, നാട്ടിക നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരും ശക്തന് നഗറില്‍ നിന്ന് ആരംഭിച്ച റാലിയില്‍ അണിനിരന്നു. റാലിക്ക് മോടികൂട്ടാന്‍ നാഗസ്വരം, കാവടി, തിറ പൂതന്‍. തെയ്യം, വിവിധതരം വാദ്യമേളങ്ങള്‍ എന്നിവയും അകമ്പടി സേവിച്ചു. ബിജെപിയുടേയും യുവമോര്‍ച്ചയുടേയും ജില്ലാ, സംസ്ഥാന നേതാക്കള്‍ റാലികള്‍ക്ക് നേതൃത്വം നല്കി. റാലികള്‍
നടുവിലാലില്‍ സംഗമിച്ച ശേഷം മൂന്ന് മണി മുതല്‍ പ്രവര്‍ത്തകരെ സമ്മേളനനഗരിയായ അടല്‍ നഗറിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. നാല് മണിക്ക് പൊതുസമ്മേളനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: