ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ (ഐഎന്‍എ) ധീരജവാന്മാര്ക്ക് എഴുപത് വര്‍ഷത്തിന് ശേഷം രാജ്യത്തിന്റെ ആദരം. ഐഎന്‍എയിലെ പോരാളികളായിരുന്ന പരമാനന്ദ് (99), ലാല്തിരാം (98), ഹിരാ സിംഗ് (97), ഭാഗ്മാല്‍ (95) എന്നിവരെ തുറന്ന ജീപ്പില്‍ റിപ്പബ്ലിക് ദിന പരേഡില്‍ ആനയിച്ചു. വാഹനത്തിന്റെ ഇരുവശങ്ങളിലും നേതാജിയുടെ ചിത്രം പതിച്ചിരുന്നു. 1942ല്‍ രണ്ടാം ലോക മഹായുദ്ധ കാലത്താണ് റാഷ് ബിഹാരി ബോസ് ഐഎന്‍എ രൂപീകരിച്ചത്. പിന്നീട് ഇതിന്റെ നേതൃസ്ഥാനം നേതാജി ഏറ്റെടുത്തു.
സിംഗപ്പൂര്‍, തായ്ലന്ഡ്, ബര്‍മ എന്നിവിടങ്ങളിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ താനുള്‍പ്പെടുന്ന സംഘം പോരാടിയതെന്ന് ഹിരാ സിംഗ് പറഞ്ഞു. മെഷീന് ഗണ്ണും ബോംബുമായിരുന്നു അന്നത്തെ ആയുധം.
ഞങ്ങളെ ആന്‍ഡമാന്‍ നിക്കോബാറിലെ സെല്ലുലാര്‍ ജയിലില്‍ അടച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കി. അദ്ദേഹം ഓര്‍ത്തെടുത്തു.
ഒടുവില്‍ തങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്ന് പരമാനന്ദ് ചൂണ്ടിക്കാട്ടി. നേതാജി ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ 75ാം വാര്‍ഷികം മോദി ചെങ്കോട്ടയില്‍ ആഘോഷിച്ചിരുന്നു.
സ്വാതന്ത്ര്യ സമര ചരിത്രം നെഹ്റു കുടുംബത്തില്‍ കേന്ദ്രീകരിക്കുന്നതിന് കോണ്‍ഗ്രസ് മറ്റുള്ളവരുടെ സേവനങ്ങളെ അവഗണിച്ചിരുന്നു. ഇതിന് മാറ്റം വരുത്തുകയാണ് പ്രധാനമന്ത്രി മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: