ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് കടുത്ത ദാരിദ്ര്യം അകന്നതായും ദാരിദ്ര്യമനുഭവിക്കുന്നവര്‍ വളരെയേറെ കുറഞ്ഞതായും പുതിയ സര്‍വെ. സര്‍വെ റിപ്പോര്‍ട്ട് ജൂണില്‍ പ്രസിദ്ധീകരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ദാരിദ്ര്യ വിഷയത്തില്‍ എട്ടു വര്‍ഷം മുന്‍പുള്ള സര്‍വെയാണ് കൈവശമുള്ളത്.
2680 ലക്ഷം പേര് ദിവസം വെറും 134 രൂപ കൊണ്ടാണ് തള്ളിനീക്കുന്നതെന്നാണ് 2011ലെ സര്‍വെ. ഇത് കടുത്ത ദാരിദ്ര്യമായാണ് ലോകബാങ്ക് കണക്കുകൂട്ടുന്നത്.
പുതിയ സര്‍വെ നടത്തി. അതിന്റെ കണക്കുകള്‍ ശരിയാക്കി വരികയാണ്. ജൂണില്‍ പുറത്തുവിടും. പാവപ്പെട്ടവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് പുതിയ സര്‍വെയിലെ കണ്ടെത്തലെന്ന് ചീഫ് സ്റ്റാറ്റീസ്റ്റിഷ്യന് പ്രവീണ്‍ ശ്രീവാസ്തവ പറഞ്ഞു. 500 ലക്ഷം പേര് മാത്രമാണ് ഇപ്പോള്‍ പ്രതിദിനം വെറും 134 രൂപ കൊണ്ട് ദിവസം തള്ളിനീക്കുന്നതെന്നാണ് പുതിയ സര്‍വെ. 2019 ഓടെ ഇത് 400 ലക്ഷമായി കുറയും. കടുത്ത ദാരിദ്ര്യം വന്‍തോതില്‍ കുറച്ച ലോകത്തേറ്റവും വലിയ രാജ്യമായി ഉടന്‍ ഇന്ത്യ മാറും, അദ്ദേഹം പറഞ്ഞു.
അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ മേഖലയിലെ പദ്ധതികള്‍ക്ക് സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നതുമാണ് കടുത്ത ദാരിദ്ര്യം കുറയാന്‍ കാരണം. ദേശീയ പൊതുധനകാര്യനായ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ.എന്‍.ആര്. ഭാനുമൂര്‍ത്തി പറഞ്ഞു.
മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളുന്ന വളര്ച്ചാനയങ്ങളും പദ്ധതികളുടെ ഗുണഫലങ്ങള്‍ (സബ്സിഡിയടക്കം) ജനങ്ങള്‍ക്ക് നേരിട്ട് ബാങ്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതികളുമാണ് വലിയ മാറ്റങ്ങളുണ്ടാക്കിയത്. ലോകത്തേറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമെന്ന കുപ്രസിദ്ധി ഏതായാലും ഇന്ത്യയില്‍ നിന്നകന്നു, ടൈംസ് റിപ്പോര്‍ട്ട് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: