കൊച്ചി: ആദിശങ്കരനേയും ഏറ്റുമാനൂരപ്പനേയും ഓര്‍മിച്ചും ഒാര്മിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിന് റിഫൈനറിയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഇവിടെനിന്നാണ് ഇന്ത്യയുടെ മഹാസന്ന്യാസി ആദിശങ്കരന് രാജ്യത്തിന്റെ ഐക്യവും സംസ്കാരവും സംരക്ഷിക്കാന്‍ ഇന്ത്യയുടനീളം നടത്തിയ ഐതിഹാസിക യാത്രയാരംഭിച്ചതെന്ന് പ്രധാനമന്ത്രി ഓര്‍മിച്ചു.
അറബിക്കടലിന്റെ റാണിയായ, കൊച്ചിയിലെത്തിയതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. നീലക്കടല്‍, കായലുകള്‍, മഹത്തായ പെരിയാര്‍, ചുറ്റുപാടുമുള്ള ഹരിതാഭ, ചുറുചുറുക്കുള്ള ജനതയുടെ കൊച്ചി, നഗരങ്ങളുടെ റാണിയാണ്, മോദി പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്കാന് ഒഎന്‍ജിസി വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഏറ്റുമാനൂരില്‍ ആംഭിക്കുന്ന നൈപുണ്യ കേന്ദ്രത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ് മോദി ഏറ്റുമാനൂരപ്പനെ സ്മരിച്ചത്. ഏറ്റുമാനൂരില്‍ പുണ്യ മഹാദേവ ക്ഷേത്രത്തിനു സമീപം ഈ നൈപുണ്യ കേന്ദ്രത്തിന് ശിലാസ്ഥാപനം നടത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: