കൊച്ചി: ഇറക്കുമതി കുറച്ച്, സ്വയംപര്യാപ്തമായി, മേക്ക് ഇന്‍ ഇന്ത്യപദ്ധതിപ്രകാരം കൊച്ചിയും കൊച്ചിന് റിഫൈനറിയും മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിന് റിഫൈനറിയുടെ വികസനപദ്ധതികളോടെ കൊച്ചി വന്‍ വ്യവസായകേന്ദ്രമാകുമെന്നും ഇന്ത്യ, ഏഷ്യയിലെ ഇന്ധന ഹബ്ബാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിന് റിഫൈനറിയുടേയും ബിപിസിഎല്ലിേന്റയും പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ബിപിസിഎല്ലിന്റെ സംയോജിത റിഫൈനറി വികസന കോംപ്ലക്സ് (ഐആര്‍ഇപി) അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഐഒസിയുടെ മൗണ്ടഡ് എല്‍പിജി സ്റ്റോറേജ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഏറ്റുമാനൂരില്‍ ആരംഭിക്കുന്ന നൈപുണ്യ വികസന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു. പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനമായിരുന്നു മറ്റൊരു പ്രധാന ചടങ്ങ്. ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്, ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്, എംപിമാരായ പ്രൊഫ. കെ.വി. തോമസ്, പ്രൊഫ. റിച്ചാഡ് ഹേ, വി.പി. സജീന്ദ്രന് എംഎല്‍എ പങ്കെടുത്തു.
ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. പത്തുശതമാനം വിദേശ നാണ്യ വിനിമയം കുറയ്ക്കാന്‍ സാധിച്ചു. 11 സംസ്ഥാനങ്ങളില്‍, 12 ടു ജി എത്തനോള്‍ പ്ലാന്റുകള്‍ തുടങ്ങാന്‍ ആറു കരാറുകള്‍ ഒപ്പിട്ടു. ഇന്ത്യയുടെ എണ്ണശുദ്ധീകരണ വ്യവസായം ആഗോളതലത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണ രാജ്യം ഇന്ത്യയാണ്. ഐആര്‍ഇപി ഇന്ത്യയുടെ പെട്രോളിയത്തിന്റെ ഇന്ധന മേഖലയിലെ വൈവിധ്യവല്‍ക്കരണത്തിന്റെ തന്ത്രപരമായ ചുവടുവെയ്പ്പാണ്, പ്രധാനമന്ത്രി പറഞ്ഞു.
പെട്രോ കെമിക്കല്‍ മേഖലയിലാണ് പുതിയ തുടക്കം. സാധാരണക്കാരുടെ ജീവിതത്തില്‍ പ്രത്യക്ഷമല്ലാത്ത മേഖലകളെ സ്വാധീനിക്കുന്നതാണ്. പ്ലാസ്റ്റിക്, പെയിന്റ്, ചെരുപ്പ്, വസ്ത്രം, ഒട്ടോമൊബൈല്‍ ഭാഗങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മരുന്ന് തുടങ്ങിയവയുടെ ഉല്‍പ്പാദന മേഖലയ്ക്ക് ഗുണകരമാണിത്. നിലവില്‍ ഇന്ത്യ പോൡയോള്സ് എന്ന് പെട്രോ കെമിക്കല്‍ , ഇറക്കുമതി ചെയ്യുകയാണ്. ഇത് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ബിപിസിഎല്‍ അക്രിലിക് ആസിഡുകള്‍, അക്രലേറ്റ്സ്, ഓക്സി- ആള്‍ക്കഹോള്‍ എന്നിവയും വന്‍ തോതില്‍ മേക്ക് ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഉല്‍പ്പാദിപ്പിക്കും. പെയിന്റ്, മഷികള്‍, കോട്ടിങ്, ഡിറ്റര്‍ജന്റ്, പശകള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിന് പെട്രോ കെമിക്കലുകള്‍ വിനിയോഗിക്കാം. ഇതുവഴിയെല്ലാം ധാരാളം വ്യവസായ സംരംഭങ്ങള്‍ കൊച്ചിയില്‍ വരും. സംസ്ഥാന സര്‍ക്കാരിന്റെ പെട്രോ കെമിക്കല്‍ പാര്‍ക്ക് വൈകാതെ നിലവില്‍വരുമെന്ന് കരുതുന്നു. പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി ബോട്ടിലിങ് പ്ലാന്റിന്റെ ശേഷി, 50 കോടി രൂപ മുടക്കി വര്‍ദ്ധിപ്പിക്കുന്നതും ജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. ഇതിനൊക്കെ പുറമേ, പ്രളയദുരന്ത കാലത്ത് രക്ഷാ പ്രവര്‍ത്തനവും സേവനവും നടത്തിയതുവഴി സാമൂഹ്യ ഉത്തരവാദിത്തങ്ങളും റിഫൈനറി നടത്തുന്ന കാര്യം പ്രധാനമന്ത്രി പ്രത്യേകം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: