തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുമ്പ് കോട്ടയത്ത് നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസ് ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നും കര്‍ണാടക പോലീസ്. തിരികെ എത്തുമെന്ന കര്‍ണാടക പോലീസിന്റെ സൂചന വിശ്വാസത്തിലെടുക്കാനാണ് കേരള പോലീസിന്റെ തീരുമാനം.
കേരളം കാത്തിരുന്ന സന്തോഷ വാര്‍ത്ത ഉടനെത്തും. എന്നാല്‍ ജസ്നയെ പിന്തുടരാന് ഉദ്ദേശമില്ലെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് കര്‍ണാടക പോലീസ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജസ്നയെ കാണാതാകുന്നത്. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. പിന്നീട് ജസ്നയെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ല. മൊബൈല്‍ ഫോണും ആഭരണങ്ങളും എടുത്തിട്ടില്ല. അന്ന് രാത്രി ഏഴുമണിയോടെ അച്ഛന് പോലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: