ലക്നൗ: ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഗുണ്ടകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും ഗുണ്ടയും കൊല്ലപ്പെട്ടു. അമ്രോഹയെ കൊടും ക്രിമിനലായ ശിവാവതാറിനെ തേടി പോലീസ് എത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ശിവാവതാര് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിലാണ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൗധരി കൊല്ലപ്പെട്ടത്. പോലീസിന്റെ പ്രത്യാക്രമണത്തില്‍ ശിവാവതാറിനും വെടിയേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
വീരമൃത്യു വരിച്ച പോലീസുകാരന്റെ കുടുംബത്തിന് അന്‍പത് ലക്ഷം രൂപ നല്കാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊടും ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്നു. തോക്കെടുത്താല്‍ തോക്കുകൊണ്ട് തന്നെയായിരിക്കും മറുപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുവരെ 78 ക്രിമിനലുകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഏഴ് പോലീസുകാര്‍ വീരമൃത്യു വരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: