പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒന്നിച്ചു പങ്കെടുക്കുന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പുറാലി രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാവുന്നു. മാര്‍ച്ച് മൂന്നിന് പാറ്റ്നയിലെ ഗാന്ധി മൈതാനത്തേക്ക് രാജ്യം ഉറ്റുനോക്കുമെന്നാണ് ഇതെക്കുറിച്ച് ജനതാദള്‍ (യു) ബീഹാര്‍ സംസ്ഥാന പ്രസിഡന്റ് ബസിഷ്ഠ നാരായണ്‍ സിങ് പറഞ്ഞത്.
ബിജെപി, ജനതാദള്‍ (യു), ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്നിവര്‍ ഒന്നിച്ച് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കമിടുമ്പോള്‍ അത് ഒരു സംസ്ഥാന പരിപാടി ആയിരിക്കില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. ബസിഷ്ഠ നാരായണ്‍ സിങ്, ബിജെപി സംസ്ഥാന പ്രസിഡന്റ് നിത്യാനന്ദ റായ്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് പശുപതി കുമാര്‍ പരസ് എന്നിവര്‍ ഒന്നിച്ച് പത്രസമ്മേളനം നടത്തിയാണ് സംയുക്തറാലിയുടെ വിശദാംശങ്ങള്‍ അറിയിച്ചത്.
റാലികളുടെ റാലിയായിരിക്കും ഈ സമ്മേളനമെന്നാണ് ബസിഷ്ഠ നാരായണ്‍ സിങ്ങ് പറഞ്ഞത്. കഴിഞ്ഞ അമ്പത്തഞ്ചു വര്‍ഷത്തെ കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ഭരണം നരേന്ദ്ര മോദിയുടേയും നിതീഷ് കുമാറിന്റെ ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ത്തന്നെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാവുമെന്ന് നിത്യാനന്ദ റായ് പറഞ്ഞു. എന്‍ഡിഎ ജനങ്ങളിലെത്തിക്കുന്നത് ഭരണനേട്ടങ്ങളാണ്. കോണ്‍ഗ്രസിന് തെറ്റിദ്ധാരണകള്‍ മാത്രമേ എത്തിക്കാന്‍ കഴിയുന്നുള്ളൂ, റായ് പറഞ്ഞു.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനപങ്കാളിത്തത്തിന് മാര്‍ച്ച് മൂന്ന് സാക്ഷ്യം വഹിക്കുമെന്ന് പശുപതി കുമാര്‍ പരസ് പറഞ്ഞു. സംസ്ഥാനത്ത് എന്‍ഡിഎയില്‍ സീറ്റ് ധാരണയായി. പതിനേഴ് വീതം ബിജെപി, ജെഡിയു, എല്‍ജെപിക്ക് ആറ് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: