ബെംഗളൂരു: ബെംഗളൂരു, മംഗളൂരു കോര്പ്പറേഷന് ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ടുമാസത്തിനുള്ളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരുമായും സഖ്യമില്ലെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. ബെംഗളൂരുവില്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അപ്പോള്‍ സഖ്യത്തെക്കുറിച്ച് ആലോചിക്കാമെന്നും ദേവഗൗഡ വ്യക്തമാക്കി. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതായതോടെ ബിജെപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടാണ് ജെഡിഎസ് സംസ്ഥാനം ഭരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിലെത്തിയ ജെഡിഎസ്-കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ബെംഗളൂരു കോര്പ്പറേഷന് ഭരിക്കുന്നത്. ആദ്യഘട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മൈസൂരു കോര്‍പ്പറേഷനിലും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തി. സമാനരീതിയില്‍ കൂടുതല്‍ അധികാരം കൈയടക്കുകയാണ് ജെഡിഎസിന്റെ തന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: