മൗണ്ട് മൗഗനൂയി: കിവികളുടെ നാട്ടില്‍ കോഹ്ലിയും കൂട്ടരും ജൈത്രയാത്ര തുടരുന്നു. മൂന്നാം ഏകദിനത്തിലും ആതിഥേയരുടെ ചിറകരിഞ്ഞ് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ മൂന്നാം മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് വിജയം നേടിയത്. ഇതോടെ പരമ്പരയില്‍ ഇന്ത്യക്ക് അനിഷേധ്യ(3-0) ലീഡായി.
ന്യൂസിലന്‍ഡ് മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ടീമാണ് കോഹ്ലിപ്പട. 2008-09 സീസണിലാണ് ഇന്ത്യ അവസാനമായി ന്യൂസിലന്‍ഡില്‍ പരമ്പര നേടിയത്. അന്ന് എം.എസ്. ധോണിയൊണ് ഇന്ത്യയെ നയിച്ചത്.
ഇരുനൂറ്റിനാല്പ്പത്തിനാല് റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ 245 റണ്‍സ് നേടി. ടോസ് നേടി ബാറ്റ് ചെയ്ത ആതിഥേയരെ ഇന്ത്യ 243 റണ്‍സിലൊതുക്കി നിര്‍ത്തി. 41 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാണ് കളിയിലെ താരം.
എട്ടാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധാവനെ (28) നഷ്ടമായതിനുശേഷം കളിക്കളത്തിലെത്തിയ ക്യാപ്റ്റന്‍ കോഹ്ലി ഇതര ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കൊപ്പം പൊരുതി നിന്ന് സ്കോര്‍ ഉയര്‍ത്തി ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 113 റണ്‍സ് അടിച്ചെടുത്തു.രണ്ടാം വിക്കറ്റില്‍ കോഹ്ലിയും രോഹിത് ശര്‍മയും ഇത് പതിനാറാം തവണയാണ് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുകള്‍ കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ജോഡിയാണ് രോഹിതും കോഹ്ലിയും.
62 റണ്‍സ് എടുത്ത രോഹിതിനെ വീ്ഴ്ത്തി സാന്‍ഡറാണ് ഈ പാര്‍ട്ട്ണര്‍ഷിപ്പ് പൊളിച്ചത്. 77 പന്തിലാണ് 62 റണ്‍സ് നേടിയത്. മൂന്ന് ഫോറും രണ്ട് സിക്സറും അടിച്ചു.
രോഹിതിന് പിന്നാലെ കോഹ്ലിയും മടങ്ങി. ബോള്‍ട്ടിന്റെ വേഗപ്പന്തില്‍ ടെയ്ലര്‍ക്ക് പിടികൊടുത്തു. 94 പന്തില്‍ ആറു ഫോറും ഒരു സിക്സറും അടിച്ച് 60 റണ്‍സ് സ്വന്തംപേരിലെഴുതി. തുടര്‍ന്ന് അമ്പാട്ടി റായ്ഡുവും (40) ദിനേശ് കാര്‍ത്തിക്കും (38) പുറത്താകാതെ നിന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
നേരത്തെ ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. ഷമിക്ക് പുറമെ ഭൂവനേശ്വര്‍ കുമാറും (2-46), യുസ്വേന്ദ്ര ചഹലും (2-51), എച്ച്.എച്ച്. പാണ്ഡ്യ (2-45)യും തകര്‍ത്തെറിഞ്ഞതോടെ കിവീസ് 49 ഓവറില്‍ 243 റണ്‍സിന് ആയുധംവച്ച്് കീഴടങ്ങി. സെഞ്ചുറിക്ക് ഏഴ് റണ്‍്സ് അകലെവച്ച് പുറത്തായ റോസ് ടെയ്ലറാണ് ടോപ്പ് സ്കോറര്‍. 106 പന്തില്‍ ഒമ്പത് ബൗണ്ടറിയടിച്ചാണ് ടെയ്ലര് 93 റണ്‍സ് എടുത്തത്. ടോം ലാതവും അര്‍ധ സെഞ്ചുറി നേടി. 64 പന്തില്‍ ഒരു ഫോറും ഒരു സിക്സറും അടിച്ച് 51 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും കാര്യമായ സംഭാവന ചെയ്യാനായില്ല.
സ്കോര്‍ബോര്‍ഡ്
ന്യൂസിലന്‍ഡ്: എം.ജെ. ഗുപ്ടില്‍ സി കാര്‍ത്തിക് ബി കുമാര്‍ 13, സി.മുണ്‍റോ സി ശര്‍മ്മ ബി മുഹമ്മദ് ഷമി 7, കെ.എസ്.വില്യംസണ് സി പാണ്ഡ്യ ബി ചഹല്‍ 28, എല്‍.ആര്.പി.എല്‍ ടെയ്ലര് സി കാര്‍ത്തിക് ബി മുഹമ്മദ് ഷമി 93, ടോം ലാതം സി റായ്ഡു ബി ചഹല്‍ 51, എച്ച്.എം നികോള്‍സ് സി കാര്‍ത്തിക ബി പാണ്ഡ്യ 6, എം.ജെ സാന്‍ഡര്‍ സി കാര്‍ത്തിക് ബി പാണ്ഡ്യ 3, ബ്രെയ്ക്വെല് റണ്‍ ഔട്ട് 15, ഐ.എസ്.സോധി സി കോഹ്ലി ബി മുഹമ്മദ് ഷമി 12, ടി.എ.ബോള്‍ട്ട് സി മുഹമ്മദ് ഷമി ബി കുമാര്‍ 2, ഫെര്ഗുസന് നോട്ടൗട്ട് 2, എക്സ്ട്രാസ് 11, ആകെ 49 ഓവറില്‍ 243.
വിക്കറ്റ് വീഴ്ച: 1-10, 2-26, 3-59, 4-178, 5-191, 6-198, 7-222, 8-239, 9-239.
ബൗളിങ്ങ്: ബി കുമാര്‍ 10-1-46-2, മുഹമ്മദ് ഷമി 9-0-41-3, വൈ.എസ്.ചഹല്‍ 9-0-51-2, എച്ച്.എച്ച്. പാണ്ഡ്യ 10-0-45-2, കുല്‍ദീപ് യാദവ് 8-0-39-0, കെ.എം ജാദവ് 3-0-17-0.
ഇന്ത്യ: ആര്.ജി. ശര്‍മ സറ്റ്മ്പഡ് ലാതം ബി സാന്‍ഡര്‍ 62, എസ്.ധവാന് സി ടെയ്ലര് ബി ബോള്‍്ട്ട് 28, വി. കോഹ് ലി സി നിക്കോള്‍സ് ബി ബോള്‍ട്ട് 60, എ.ടി. റായ്ഡു നോട്ടൗട്ട് 40, കെ.ഡി. കാര്‍ത്തിക് നോട്ടൗട്ട് 38 , എക്സ്ട്രാസ് 17, ആകെ 43 ഓവറില്‍ മൂന്ന് വിക്കറ്റിന് 245.
വിക്കറ്റ് വീഴ്ച: 1-39, 2-152, 3-168
ബൗളിങ്ങ് : ടി.എ.ബോള്‍ട്ട് 10-1-40-2, ബ്രെയ്സ്വെല്‍ 6-0-49-0, ഫെര്ഗുസന് 10-1-57-0, സാന്‍ഡര്‍ 10-0-45-1, സോധി 7-0-53-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: