അടിമാലി: വിനോദസഞ്ചാരികള്‍ക്ക് വിസ്മയസക്കാഴ്ചയൊരുക്കി മൂന്നാറിന്റെ സ്വന്തം ജഗരന്ത മരങ്ങള്‍ പൂവണിഞ്ഞു. മൂന്നാറിന്റെ കവാടമായ പള്ളിവാസല്‍ മുതല്‍ മറയൂര്‍ റോഡില്‍ ചട്ടമൂന്നാര്‍ വരെയുള്ള പാതയോരങ്ങളിലാണ് നീലവസന്തം കണിയൊരുക്കുന്നത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ജഗരന്ത എന്ന പേരിലറിയപ്പെടുന്ന മരം വിദേശിയാണ്. 18-ാം നൂറ്റാണ്ടില്‍ മൂന്നാറിലെത്തിയ ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനിക്കാരാണ് ജഗരന്ത മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. കൃഷിക്കൊപ്പം മൂന്നാറിനെ അതീവസുന്ദരിയാക്കി നിലനിര്‍ത്തുന്നതിലും അവര്‍ മുന്‍ഗണന നല്‍കിയിരുന്നു.
നിരവധി പൂമരങ്ങളും, ഫലവൃക്ഷങ്ങളും തോട്ടങ്ങളില്‍ നട്ടുവളര്‍ത്തിയ ഇവര്‍, ഔഷധസസ്യമായ രാമച്ചം വ്യാപകമായി നട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: