ന്യൂദല്‍ഹി: കോടികള്‍ നികുതി വെട്ടിച്ച കേസില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിനും അമ്മ സോണിയയ്ക്കുമെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആദായ നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കണമെന്ന തീരുമാനത്തിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയിലാണ് ആദായ നികുതി വകുപ്പ് കേസെടുത്തത്. ഈ വിഷയത്തില്‍ നേരത്തെ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു. കേസില്‍ 2015 ഡിസംബര്‍ 19 മുതല്‍ സോണിയയും രാഹുലും ജാമ്യത്തിലാണ്.
കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് പ്രസിന്റെ 90 കോടി വിലമതിക്കുന്ന സ്ഥലവും മറ്റും വെറും 50 ലക്ഷം രൂപയ്ക്ക് രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ എന്ന സംഘടന കൈവശപ്പെടുത്തിയെന്നതാണ് പ്രധാന കേസ്.
നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ മുഴുവന്‍ സ്വന്തമാക്കിയതു വഴി രാഹുലിന് 154 കോടിയുടെ വരുമാനം ലഭിച്ചെങ്കിലും 68 ലക്ഷമേ കാണിച്ചുള്ളു. 2011-12 വര്‍ഷം 249 കോടതി നികുതി തേടി വകുപ്പ് ഇവര്‍ക്ക് നോട്ടീസയച്ചിരുന്നു. ഇവര്‍ അടച്ചില്ല. 2017ല്‍ തുകയീടാക്കാനുള്ള നടപടി തുടങ്ങി. ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയാണ് ഹെക്കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: