കൊച്ചി: തൊണ്ണൂറ്റി രണ്ടിനോട് അടുക്കുന്നു ലീലാവതി ടീച്ചറിന്. ശ്രീമദ് വാല്മീകി രാമായണ എന്ന സംസ്കൃത കൃതിയുടെ വിവര്ത്തനത്തിന്് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ടീച്ചര്‍ക്ക് സമ്മാനിക്കുമ്പോള്‍ ആ പുരസ്കാരവും ബഹുമാന്യമാവുകയാണ്.
ലീലാവതി സാഹിത്യത്തെ ഗഹനമായി മനസ്സിലാക്കുകയും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ, ഇപ്പോള്‍ ബൃഹത്തായ ഒരു കൃതിയുടെ വിവര്‍ത്തനമാണ് ടീച്ചറെ പുരസ്കാരത്തിന് അര്ഹയാക്കിത്. ഭാരതീയമായ കാഴ്ചപ്പാടായിരന്നു എന്നും ടീച്ചറിന്റെ എഴുത്തിന്റെ സവിശേഷത. പാശ്ചാത്യ ശൈലി പഠിക്കുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്തെങ്കിലും ഭാരതീയതയെയാണ് അവര്‍ സ്വീകരിച്ചതും പിന്തുടര്ന്നതും.
ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ബാലാമണിയമ്മ, ഇടശ്ശേരി, ചങ്ങമ്പുഴ, വയലാര്‍, പി.ഭാസ്കരന്, ഒ.എന്‍.വി, അക്കിത്തം, ഒളപ്പമണ്ണ, സുഗതകുമാരി, പി. കുഞ്ഞിരാമന് നായര്‍, വിഷ്ണുനാരായണന്‍നമ്പൂതിരി തുടങ്ങി സച്ചിദാനന്ദന് വരെയുള്ളവര്‍ ലീലാവതിയുടെ വിലയിരുത്തലിന് വിധേയമായിട്ടുണ്ട്.
പാരമ്പര്യത്തെ ഒട്ടും കൈവിടാതിരിക്കുമ്പോഴും മലയാളസാഹിത്യത്തിലെ എല്ലാപരിഷ്കരണ സിദ്ധാന്തങ്ങളോടും ഇവര്‍ അനുഭാവം കാട്ടി. തനിക്കു പറയാനുള്ളത് വായനക്കാരനോടു നേരിട്ടുപറയുക എന്ന തത്വമാണ് എഴുത്തില്‍ അവര്‍ പിന്തുടരുന്നത്.
1949 മുതല്‍ അധ്യാപികയായി. പാലക്കാട്, എറണാകുളം, തലശ്ശേരി സര്‍ക്കാര്‍ കോളേജുകളില്‍ ജോലിചെയ്തു. 1983ല്‍ തലശ്ശേരി കോളേജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചു. സാഹിത്യ നിരൂപണം കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, നവതരംഗം, വിശോത്തരമായ വിപ്ലവേതിഹാസം, വര്‍ണരാജി, ജീയുടെ കാവ്യജീവിതം, മലയാളകവിതാ സാഹിത്യചരിത്രം, അമൃതമശ്നുതേ, കവിതാധ്വനി, സത്യം ശിവം സുന്ദരം, ശൃംഗാരചരിത്രം സിവിയുടെ കൃതികളില്‍, കാവ്യരതി, മഹാകവി വള്ളത്തോള്‍, അമൃതവിദ്യ, അപ്പുവിന്റെ അന്വേഷണം, അര്‍ത്ഥാന്തരങ്ങള്‍ തുടങ്ങിയവയാണ് ലീലാവതിയുടെ പ്രധാന പുസ്തകങ്ങള്‍.
സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം, ലളിതാംബികാ അന്തര്‍ജ്ജനം പുരസ്കാരം, വയലാര്‍ പുരസ്കാരം, എം.കെ.കെ.നായര്‍ പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരം തുടങ്ങിയവ അതില്‍ ചിലതാണ്. 2008 ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: