ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. ഇതിനുള്ള മുന്നോടിയായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടികള്‍ ഫെബ്രുവരി 28നുള്ളില്‍ പൂര്‍ത്തീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്കി. വിവിധ ഘട്ടങ്ങളിലായി ഏപ്രില്‍- മെയ് മാസങ്ങളിലാവും തെരഞ്ഞെടുപ്പ് നടത്തുക.
സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അലോചിച്ചുവേണം സ്ഥലംമാറ്റ നടപടി. 2019 മെയ് 31 വരെ തുടര്‍ച്ചയായി ഒരേ ജില്ലയില്‍ മൂന്നുവര്‍ഷം സേവനം അനുഷ്ഠിച്ചവരെയാണ് സ്ഥലം മാറ്റുന്നത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാരും മാതൃജില്ലകളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിഇ, ഡെപ്യൂട്ടി ഡിഇ, റിട്ടേണിങ് ഓഫീസര്‍ നോഡല്‍ ഓഫീസര്‍മാരായ എഡിഎം. എസ്ഡിഎം, ഡെപ്യൂട്ടി കളക്ടര്‍, തഹസീല്‍ദാര്‍, ബിഡിഒ, റേഞ്ച് ഐജി, ഡിഐജി, എസ്എസ്പി, എസ്പി. എഎസ്പി, ഇന്‍സ്പെക്ടര്‍, സബ്ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ക്കാണ് സ്ഥലംമാറ്റത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ക്രിമനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കരുതെന്നും കര്‍ശ്ശനം നിര്‍ദ്ദേശമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തും. മാര്‍ച്ച് ആദ്യത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ് അരുണാചല്‍പ്രദേശ്, ഒഡീഷ, സിക്കിം, എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാല്‍ ഗവര്‍ണര്‍ ഭരണം നടക്കുന്ന ജമ്മു കശ്മീരില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നില്ല. മെയ് 21ന് ഗവര്‍ണര്‍ ഭരണത്തിന്റെ കാലാവധി അവസാനിക്കും. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭരണം വീണ്ടും കശ്മീരില്‍ തുടരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: