കൊച്ചി: സുപ്രീംകോടതിയും പാര്‍ലമെന്റും പരിശോധിച്ച് കുറ്റമറ്റതെന്ന് കണ്ടെത്തിയ വിഷയങ്ങളില്‍ നുണകള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയില്‍. മറൈന്‍ ഡ്രൈവില്‍ പാര്‍ട്ടിയുടെ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
റഫാല്‍ യുദ്ധ വിമാന കരാര്‍, സിബിഐ ഡയറക്ടറെ നീക്കല്‍, ബാങ്ക്വായ്പ തിരിച്ചടയ്ക്കല്‍, ഭൂവിനിയോഗ ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയും പാര്‍ലമെന്റും ശരിവെച്ചതാണ്. എന്നാല്‍, വിഷയങ്ങളില്‍ മുന്‍ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു രാഹുല്‍. രാഹുല്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനമായ എല്ലാവര്ക്കും കുറഞ്ഞ വേതനം പദ്ധതി വിശദീകരിച്ച രാഹുല്‍, അത് വിവരാവകാശം പോലെ, ഭക്ഷ്യസുരക്ഷാ അവകാശംപോലെയൊന്നായിരിക്കുമെന്നാണിപ്പോള് പറയുന്നത്. എല്ലാവര്ക്കും നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ പണമെത്തിക്കുമെന്ന് പറഞ്ഞു.
ഭരണം കിട്ടിയാല്‍ ജിഎസ്ടി ഘടന അഴിച്ചുപണിയും. തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ സ്ഥാനാര്‍ഥിത്വം നല്‍കും. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. നരേന്ദ്ര മോദി 15 ബിസിനസുകാര്‍ക്കു മാത്രമാണ് സാമ്പത്തിക സഹായം നല്‍കിയത്, പാവപ്പെട്ടവര്‍ക്ക് ഒരു രൂപപോലും കൊടുത്തിട്ടില്ല. പ്രധാനമന്ത്രി അഴിമതിക്കാരനായി. ഇന്ത്യയെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നത്. എവിടെയും ചൈനയുടെ ഉല്‍പ്പന്നങ്ങളാണ്. ഇന്ത്യയില്‍ ഒന്നും ഉണ്ടാക്കുന്നില്ല. യുവാക്കള്‍ക്ക് ജോലി കൊടുത്താല്‍ ചൈനക്കാര്‍ കേരളത്തിലുണ്ടാക്കുന്ന ഫോണ്‍ ഉപയോഗിക്കാനിടയാകും, രാഹുല്‍ തട്ടിവിട്ടു.
കേരളം സംസ്ഥാനം മാത്രമല്ല, ആശയമാണ്. മലയാളികളുടെ മനസ്സും വിശ്വാസവും അധ്വാനവുമാണ് ദുബായിലെ വന്‍ കെട്ടിടങ്ങള്‍. സിപിഎമ്മും ബിജെപിയും ചേര്‍ന്ന്, പ്രളയകാലത്ത് ഒന്നിച്ചുനിന്ന കേരളീയരെ വിഭജിക്കുകയാണ്. അക്രമങ്ങള്‍ വളര്‍ത്തുകയാണ്. കോണ്‍ഗ്രസ് അതിനെതിരാണ്. സ്ത്രീകളുടെ സുരക്ഷയും അവകാശവും സംരക്ഷിക്കപ്പെടേണ്ടതാണ്, എന്നാല്‍ ആചാരങ്ങളും പാരമ്പര്യവും സംരക്ഷിക്കേണ്ടതുതന്നെയാണ്. പ്രളയം മനുഷ്യനിര്‍മിതമായിരുന്നു. പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല, രാഹുല്‍ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷനായി. പ്രൊഫ. കെ.വി. തോമസ് എംപി സ്വാഗതവും ഡിസിസി അധ്യക്ഷന്‍ ടി.ജെ. വിനോദ് നന്ദിയും പറഞ്ഞു. രമേശ് ചെന്നിത്തല, മുകുകള്‍ വാസ്നിക്, കെ.സി. വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, എ.കെ. ആന്റണി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: