ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഇനി വിമാനക്കമ്പനിയുടെ ഉടമ. നഷ്ടത്തിലോടുന്ന ജെറ്റ് എയര്‍വെയ്സിന്റെ പതിനഞ്ചു ശതമാനം ഓഹരികളാകും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലഭിക്കുക.
എസ്ബിഐയില്‍ നിന്ന് നിലവിലുള്ള വായ്പ്പ ഓഹരിയാക്കി മാറ്റുകയാണ് ചെയ്യുക. ജെറ്റ് എയര്‍വെയ്സ് നഷ്ടം മറികടന്ന് ശക്തമായ പ്രവര്‍ത്തനം തുടരാനുള്ള പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ വായ്പ്പകള്‍ തേടും. വായ്പ്പ നല്‍കുന്നവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: