ബെംഗളൂരു: കോണ്‍ഗ്രസ് വനിതാ നേതാവിനെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ മാപ്പുപറയില്ലെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. പരാതി പറഞ്ഞ വനിതാ നേതാവില്‍ നിന്ന് സിദ്ധരാമയ്യ മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതും ദുപ്പട്ടയില്‍ പിടിച്ചു വലിച്ചതും വിവാദമായിരുന്നു.
തുടര്‍ന്നാണ് സ്ത്രികളെ അപമാനിച്ച സിദ്ധരാമയ്യ മാപ്പുപറയണമെന്ന് ആവശ്യം ഉയര്‍ന്നത്. ദേശീയ തലത്തില്‍ വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചതോടെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കര്‍ണാടക ഡിജിപി നീലമണി രാജുവിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, സംഭവത്തെ നിസ്സാരവത്ക്കരിക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നത്. ചെറിയ സംഭവത്തെ ബിജെപി വിവാദമാക്കുകയാണന്നാണ് സിദ്ധരാമയ്യ ആരോപിക്കുന്നു.
സിദ്ധാരാമയ്യയുടെ മകന് യതീന്ദ്രയുടെ വരുണ നിയമസഭ മണ്ഡലത്തില്‍ നടന്ന അദാലത്തിലായിരുന്നു സംഭവം. കോണ്‍ഗ്രസ് വനിതാ നേതാവ് ജാമലര് അദാലത്തില്‍ സിദ്ധരാമയ്യക്കും മകന് വരുണയ്ക്കുമെതിരെ പരാതി ഉന്നയിച്ചതാണ് മുന്‍മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ഇതോടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ സിദ്ധരാമയ്യ യുവതിയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും ദുപ്പട്ടയിലാണ് പിടിവീണത്. ഇത് താഴേക്ക് ഊര്‍ന്നു വീണു. വീണ്ടും പരാതി പറയാന്‍ ജാമലര് എഴുന്നേറ്റതോടെ രോഷാകുലനായ സിദ്ധരാമയ്യ കയര്‍ത്തു സംസാരിച്ച ശേഷം തോളില്‍ പിടിച്ച് ബലമായി ഇരുത്താന്‍ ശ്രമിച്ച്, മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: