ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ ഹിന്ദു വനിതാ ജഡ്ജിയാകും സുമന്‍കുമാരി. സുമനെ ജഡ്ജിയായി നിയമിച്ച് ഉത്തരവായി. ഖംബര്‍ ഷാദാകോട്ട് സ്വദേശിനിയാണ് സുമന്.
ഹൈദരാബാദില്‍ നിന്ന് എല്‍എല്‍ബി പഠിച്ചു. കറാച്ചി സബിസ്റ്റ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം. നേത്രരോഗ വിദഗ്ധന്‍ പവന് കുമാര്‍ ബോദാനാണ് പിതാവ്. ഒരു സഹോദരി ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഒരാള്‍ സോഫ്റ്റ്വെയര് എന്‍ജിനീയറും. 2005 മുതല്‍ 2007വരെ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ച ജസ്റ്റിസ് റാണ ഭഗവാന് ദാസാണ് ആദ്യ ഹിന്ദു ജഡ്ജി. വെറും രണ്ടു ശതമാനം ഹിന്ദുക്കളാണ് ഇന്ന് പാക്കിസ്ഥാനിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: