ന്യൂദല്‍ഹി: ദശാബ്ദങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനിയായി ഉയര്‍ന്നു നിന്ന വ്യക്തിത്വമാണ് വിടവാങ്ങിയ ജോര്‍ജ് ഫെര്‍ണാണ്ടസെന്ന് ആര്‍എസ്എസ്. ലാളിത്യവും ആത്മാര്‍ത്ഥതയും പൊതുജീവിതത്തില്‍ അവസാനം വരെ സൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി അനുസ്മരിച്ചു.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കെതിരായ ശക്തമായ പ്രതിപക്ഷമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. പൊഖ്റാന്‍ അണുവിസ്ഫോടനത്തിലും കാര്‍ഗില്‍ യുദ്ധത്തിലും ഏറ്റവും ഉറച്ച തീരുമാനങ്ങള്‍ അദ്ദേഹം സ്വീകരിച്ചു. മികച്ച തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള കഴിവും ശ്രദ്ധിക്കപ്പെട്ടു. എല്ലാ പ്രത്യയശാസ്ത്രങ്ങളുടേയും നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. വാജ്പേയി ഭരണകാലത്ത് എന്‍ഡിഎയുടെ കണ്‍വീനറായി തിളങ്ങിയ ജോര്‍ജ് ഫെര്‍ണാണ്ടസ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ എന്‍ഡിഎയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.
രാജ്യത്തിന്റെ രാഷ്ട്രീയ മേഖലയ്ക്ക് വലിയ നഷ്ടമാണ് വിയോഗം മൂലം സംഭവിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അത്യഗാധ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു, ഭയ്യാജി ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: