ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതിനിധിയായിരുന്നു ജോര്‍ജ് സാഹിബ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിര്‍ഭയനും നിഷ്കളങ്കനും സത്യസന്ധനും ക്രാന്തദര്‍ശിയുമായിരുന്ന അദ്ദേഹം രാജ്യത്തിന് അമൂല്യ സംഭാവനകള്‍ നല്കി. പാവങ്ങളുടെയും പാര്‍ശ്വവത്കൃതരുടെയും ഏറ്റവും ഉറച്ച ശബ്ദങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍, നീതിക്കുവേണ്ടി പോരാടിയ ശ്രദ്ധേയനും സമരോത്സുകനുമായ തൊഴിലാളി നേതാവിനെയും, പ്രസംഗവേദികളില്‍ ഏറ്റവും ഊര്‍ജ്ജസ്വലനും വിനീതനുമായ രാഷ്ട്രീയ പ്രവര്‍ത്തകനെയും ക്രാന്തദര്‍ശിയായ റെയില്‍വെ മന്ത്രിയെയും ഇന്ത്യയെ ശക്തവും സുരക്ഷിതവുമാക്കിയ പ്രഗത്ഭനായ പ്രതിരോധമന്ത്രിയെയുമാണ് നാം ഓര്‍മിക്കുക. സുദീര്‍ഘമായ പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും ജോര്‍ജ് സാഹിബ് തന്റെ രാഷ്ട്രീയ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചില്ല. പല്ലും നഖവും ഉപയോഗിച്ച് അേദ്ദഹം അടിയന്തരാവസ്ഥയെ എതിര്‍ത്തു. അദ്ദേഹത്തിന്റെ എളിമയും വിനയവും എപ്പോഴും ശ്രദ്ധിക്കപ്പെട്ടു. ദുഃഖാര്‍ത്തരായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സ്നേഹിതരെയും ലക്ഷക്കണക്കിന് അനുയായികളെയും ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നേരുന്നു, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: