മൗണ്ട് മൗഗനൂയി: പരുഷന്മാര്ക്ക് പിന്നാലെ ഇന്ത്യന്‍ വനിതകളും ന്യൂസിലന്‍ഡ് മണ്ണില്‍ ഏകദിന പരമ്പര വിജയം കൊയ്തു. ഓപ്പണര്‍ സ്മൃതി മന്ദാനയുടെ മികവില്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിനെ കിവികളെ പറപ്പിച്ചാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലൊതുക്കിയത്്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്ക് 2-0 ന്റെ അപരാജിത ലീഡായി. അവസാന മത്സരം വെളളിയാഴ്ച നടക്കും.
ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലന്‍ഡിനെ 44.2 ഓവറില്‍ 161 റണ്‍സിന് പുറത്താക്കി. തുടര്‍ന്ന് മന്ദാനയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ 35.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. മന്ദാന 83 പന്തില്‍ പതിമൂന്ന് ഫോറും ഒരു സിക്സറും അടക്കം 90 റണ്‍സ് നേടി കീഴടങ്ങാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിതാലി രാജുമൊത്ത് 151 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മിതാലി രാജ് 63 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 114 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും അടിച്ചു. ഓപ്പണര്‍ ജമീമ റോഡ്രിഗ്സ് പൂജ്യത്തിനും ഡി.ബി. ശര്‍മ എട്ട് റണ്‍സിനും പുറത്തായി.
ആദ്യം ബാറ്റേന്തിയ ന്യൂസിലന്‍ഡ് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നുവീണു. പേസര്‍ ജൂലന്‍ ഗോസ്വാമി 8.2 ഓവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബിഷ്ത്ത്, ഡി.ബി ശര്‍മ, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.
ശക്തമായി ചെറുത്ത് നിന്ന ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സാറ്റര്‍ത്ത്വെയ്റ്റ് 87 പന്തില്‍ 71 റണ്‍സ് നേടി. ഒമ്പത് പന്ത് അതിര്‍ത്തികടത്തി. കാസ്പെര്‍ക്ക് 21 റണ്‍സും ഡൗണ്‍ പതിനഞ്ച് റണ്‍സും എടുത്തു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. അവസാന മത്സരം ഫെബ്രുവരി ഒന്നിന് ഹാമില്‍ട്ടണില്‍ നടക്കും.
സ്കോര്‍: ന്യൂസിലന്‍ഡ് 44.2 ഓവറില്‍ 161, ഇന്ത്യ 35.2 ഓവറില്‍ രണ്ട് വിക്കറ്റിന് 166.
പ്രതികരിക്കാൻ ഇവിടെ എഴുതുക: