പത്തനംതിട്ട: ശബരിമലയിലെ നടവരുമാനം വന്‍തോതില്‍ കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം നിലനില്‍പ്പിനായി പാടുപെടുന്നു. 250 കോടി രൂപ സര്‍ക്കാരില്‍ നിന്ന് തേടാനാണ് ബോര്‍ഡിന്റെ പദ്ധതി.
അയ്യപ്പന്മാരെ അടിച്ചൊതുക്കാനും ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനും ശ്രമിച്ചതോടെ ഇക്കുറി മണ്ഡല-മകരവിളക്ക് ഉത്സവങ്ങളില്‍ ഭക്തരുടെ വരവും അതിനാല്‍ വരുമാനവും നന്നെ കുറഞ്ഞിരുന്നു. നൂറു കോടിയോളം രൂപയുടെ കുറവുണ്ടെന്നാണ് കണക്ക്. മഹാപ്രളയം കാരണം മറ്റു ക്ഷേത്രങ്ങളില്‍ 50 കോടിയുടെ വരുമാനവും കുറഞ്ഞു.
ഈ സാഹചര്യത്തില്‍ നൂറുകണക്കിന് ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവിനു പോലും പണമില്ലാത്ത അവസ്ഥയിലാണ് ബോര്‍ഡ്. ഇതിനു പുറമേ ശമ്പളവും നല്കണ്ടേതുണ്ട്. പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാരിന് 250 കോടിയുടെ പദ്ധതി സമര്‍പ്പിച്ച് ബജറ്റ് വഴി പണം നേടിയെടുക്കാനാണ് ബോര്‍ഡിന്റെ ശ്രമം.
ഇക്കുറി തീര്‍ഥാടനകാലത്തിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കിയിരുന്നു. ആചാരലംഘനത്തിനു ശ്രമിച്ചപ്പോള്‍ നാമം ജപിച്ച് പ്രതിഷേധിച്ചവരെ അടിച്ചൊതുക്കിയും കള്ളക്കേസുകളില്‍ കുടുക്കിയും പിണറായി സര്‍ക്കാര്‍ പ്രതികാരം തീര്‍ത്തു. പിന്നെ നാടൊട്ടുക്ക് പ്രതിഷേധമുയര്‍ന്നപ്പോള്‍ നൂറുകണക്കിന് ഭക്തരെ ലാത്തി കൊണ്ടാണ് നേരിട്ടത്. ഇതോടെ ഭയന്ന് ശബരിമലയില്‍ പോലും പോകേണ്ടെന്ന് ആയിരങ്ങള്‍ തീരുമാനിച്ചു. ഇതോടെ ശബരിമല വിജനമായി, വരുമാനം കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: