വാഷിങ്ടണ്‍ : രാജ്യത്തെ ഭരണമാറ്റത്തിലേക്ക് വഴിവെയ്ക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ മുതലെടുത്ത് ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപത്തിനും ഭീകരാക്രമണത്തിനും സാധ്യതയെന്നും റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജെന്‍സ് ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ലോകത്തിലെ വിവിധ ഭീകര സംഘടനകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ സെനറ്റ് സെലക്ട് കമ്മിറ്റിയില്‍ സമര്‍പ്പിച്ചതിലാണ് ഇതുസംബന്ധിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്നും യുഎസ് ഇന്റലിജെന്‍സ് ഏജന്‍സി ഡയറക്ടര്‍ ഡാന്‍ കോട്സ് അറിയിച്ചു. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.
2019 ജൂലൈയിലാണ് അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനു മുന്നോടിയായാണ് അവിടേയും ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.
നിലവില്‍ പാക്കിസ്ഥാന് ഭീകര സംഘടനകളെ അവരുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. പാക് ഭീകര സംഘടനകള്‍ തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ഭീകര സംഘടനകള്‍ക്ക് നിലവില്‍ പാക്കിസ്ഥാന് സുരക്ഷിത താവളമാണ്.
എന്നാല്‍ താലിബാനെതിരെയുള്ള യുഎസിന്റെ ആക്രമണങ്ങള്‍ ഈ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ സംഘടനകള്‍ ഭീകരാക്രമണങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സാധ്യതെന്നും കോട്സ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: