ന്യൂദല്‍ഹി : എയര്‍സെല്‍ മാക്സിസ് കേസ് അന്വേഷണവുമായി സഹകരിക്കാതിരുന്നാല്‍ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ വിദേശയാത്രയ്ക്കുള്ള അനുമതിക്കായി കാര്‍ത്തി ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ കര്‍ശ്ശന നിര്‍ദ്ദേശം.
നിങ്ങള്‍ക്ക് പോകാനുള്ളയിടത്തെല്ലാം പോകാം. ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാം. എന്നാല്‍ നിയമത്തെ തൊട്ടുകളിക്കാന്‍ നില്‍ക്കരുതെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്കി. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാതിരുന്നാല്‍ ചെറിയ രീതിയിലെങ്കിലും സഹകരിക്കാതിരുന്നാല്‍ നടപടി സ്വീകരിക്കും. അതേസമയം വിദേശത്തേയ്ക്ക് പോകണമെങ്കില്‍ 10 കോടി രൂപ കെട്ടിവെയ്ക്കാനും കാര്‍ത്തി ചിദംബരത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എയര്‍സെല്‍- മാക്സിസ് കേസില്‍ കാര്‍ത്തി ചിദംബരം ഒന്നാം പ്രതിയും പിതാവ് പി. ചിദംബരം രണ്ടാം പ്രതിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: