ഷില്ലോങ്ങ്: രണ്ടായിരത്തെട്ടിലെ അസാം ബോംബ് സ്ഫോടനപരമ്പര കേസില്‍ പത്ത് ബോഡോ ഭീകരര്‍ക്ക് ജീവപര്യന്തം തടവ്. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് അധ്യക്ഷന്‍ രഞ്ജന്‍ ഡെയ്മറി, ജോര്‍ജ് ബോറോ, അജോയ് ബസുംത്റായി, രാഹുല്‍ ബ്രഹ്മ, രാജേന് ഗൊയാരി, രാജുസര്ക്കാര്, ഒന്സായി ബോറോ, ഇന്ദ്ര ബ്രഹ്മ, ലോക്റ ബസുംത്റായി, ബി. തോറായി എന്നിവര്‍ക്കാണ് പ്രത്യേക കോടതി ജീവപര്യന്തം വിധിച്ചത്.
മറ്റു നാലു പേര്‍ക്ക് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും വിധിച്ചിട്ടുണ്ട്. ഇവര്‍ ഇതിനകം തന്നെ ആയിരുന്നതിനാല്‍ ഇനി തടവ് അനുഭവിക്കേണ്ടിവരില്ല. 2008 ഒക്ടോബര്‍ 30ന് ഗുവാഹതി, ക്രോക്രജാര്, ബാര്‍പേട്ട റോഡ്, ബൊംഗൈഗാവ് എന്നിവിടങ്ങളിലാണ് ബോംബു സ്ഫോടനങ്ങള്‍ നടത്തിയത്.
ബോഡോ കലാപവുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. 88 പേരാണ് വിവിധ സ്ഥലങ്ങളിലായി മരിച്ചത്. പരിക്കേറ്റവരില്‍ പലരും ഇന്നും ജീവച്ഛവമായി കഴിയുകയാണ്. സിബിഐ കേസ് അന്വേഷിച്ച് 2011ല്‍ 22 പേര്‍ക്ക് കുറ്റപത്രം നല്കി. ഇവരില്‍ മൂന്നു പേര് ഇതിനകം മരണമടഞ്ഞു. നാലു പേര് ഇന്നും ഒളിവിലാണ്. ഒരാളെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: