ഹൈദരാബാദ്: 14 വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്നാരോപിച്ച് നടി ഭാനുപ്രിയക്കെതിരെ നടപടി. ആന്ധ്രാപ്രദേശിലെ ശിശുക്ഷേമ സമിതിയാണ് നടിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിന് 2012 ല്‍ കൊണ്ടു വന്ന നിയമമാണ് പോക്സോ.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതിയെന്ന യുവതിയാണ് തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുന്നെന്ന് കാണിച്ച് കേസ് നല്‍കിയത്.കഴിഞ്ഞ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി.
അതേസമയം, പെണ്‍കുട്ടിക്കെതിരെ മോഷണക്കുറ്റമാരോപിച്ച് ഭാനുപ്രിയ സമാല്‍കോട്ട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഒന്നരലക്ഷം വിലയുള്ള സാധനങ്ങള്‍ കുട്ടി മോഷ്ടിച്ചെന്നും ഇത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബം തനിക്കെതിരെ വ്യാജ പരാതി നല്‍കിയിരിക്കുകയാണെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: