തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ നടത്തിയ നാമജപത്തെ സര്‍ക്കാര്‍ കലാപമായി ദുര്‍വ്യാഖ്യാനിച്ചുവെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ഗവര്‍ണറുടെ നയപ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമലയെപ്പറ്റിയോ അവിടത്തെ ആചാരത്തെപ്പറ്റിയോ അറിയാത്ത, ലിഗസമത്വവാദികളായ ചിലരാണ് കോടതിയെ സമീപിച്ചത്. വിശ്വാസിയായ ഒരു സ്ത്രീപോലും ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വിശ്വാസികളായ സ്ത്രീകളാണ് നാമജപവുമായി രംഗത്ത് എത്തിയത്.
മുസ്ലീം, ക്രിസ്ത്യന്‍ സഹോദരങ്ങള്‍ പോലും പിന്തുണ നല്കിയ നാമജപത്തെയാണ് സര്‍ക്കാര്‍ കലാപമെന്നു വിശേഷിപ്പിച്ചത്. അവിശ്വാസികളായ ചിലര്‍ ആചാരങ്ങളെ അധിക്ഷേപിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇ.എം.എസോ നായനാരോ ശബരിമലയിലെ ആചാരത്തെ വിമര്‍ശിക്കാത്തത്.
39 റിവ്യൂ പെറ്റീഷനില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരുംമുമ്പേയാണ് സര്‍ക്കാര്‍ എടുത്ത് ചാടിയത്. ഗവര്‍ണര്‍ സഭയില്‍ പറഞ്ഞത് സര്‍ക്കാര്‍ നയം മാത്രമാമാണെന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: