പനജി: രോധബാധിതനായ തന്നെ കാണാന്‍ എത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ആ സന്ദര്‍ശനത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.
റഫാല്‍ ഇടപാടുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും എല്ലാം അനില്‍ അംബാനിക്ക് ലാഭം കിട്ടാന്‍ മോദി ഉണ്ടാക്കിയതാണെന്നും പരീക്കര്‍ തന്നോട്ടു പറഞ്ഞതായി കൊച്ചിയില്‍ വച്ച് രാഹുല്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ പ്രതികരണം അറിയിച്ച് പരീക്കര്‍, രാഹുലിന് കത്തയച്ചു.
സന്ദര്‍ശനം താങ്കള്‍ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. നാം തമ്മില്‍ കണ്ട അഞ്ചു മിനിറ്റില്‍ താങ്കള്‍ റഫാല്‍ വിഷയം പറഞ്ഞില്ല. അതുമായി ബന്ധപ്പെട്ട ഒരു വിഷയവും നാം തമ്മില്‍ ചര്‍ച്ച ചെയ്തുമില്ല, കത്തില്‍ പരീക്കര്‍ പറഞ്ഞു.
ദേശീയ സുരക്ഷ കണക്കിലെടുത്ത് മുഴുവന്‍ നടപടി ക്രമങ്ങളും പാലിച്ചാണ് റഫാല്‍ ഇടപാട് നടത്തിയിട്ടുള്ളത്. സൗഹൃദ സന്ദര്‍ശനം നടത്തുക, എന്നിട്ട് തരംതാഴാവുന്നത്രതാണ് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കള്ളം പറയുക. താങ്കളുടെ സന്ദര്‍ശനത്തിന്റെ ആത്മാര്‍ഥതയും ലക്ഷ്യവും സംശയാസ്പ്ദമാണ്. രോഗഗ്രസ്ഥനായ ഒരാളെ വന്നുകാണുന്ന അവസരം രാഷ്ട്രീയ അവസരവാദത്തിന് ഉപയോഗിക്കരുത്. പരീക്കര്‍ കുറച്ചു.
രോഗത്തോടു മല്ലടിക്കുന്ന ഒരാളുടെ പേരില്‍ രാഹുല്‍ നുണ പറഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: