തിരുവനന്തപുരം: വനഭൂമി തിരിച്ചുപിടിക്കല്‍ വിഷയത്തില്‍ മന്ത്രി കെ. രാജുവിന്റെ മറുപടിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ വിശദീകരണം. 45, 50 വര്‍ഷമായി നികുതി അടയ്ക്കുന്നവരെ വനഭൂമി തിരിച്ചുപിടിക്കുന്നതിന്റെ പേരില്‍ അധികൃതര്‍ കുടിയിറക്കുകയാണെന്നും ഇത് അടിയന്തരമായി തടയണമെന്നും പി.കെ. ബഷീറാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്.
1977 ജനുവരി ഒന്നിന് മുന്‍പുള്ള കൈയേറ്റങ്ങളെ സാധൂകരിക്കുന്ന സമീപമനമാണ് സര്‍ക്കാരിനുള്ളതെന്നും എന്നാല്‍ 77നു ശേഷമുള്ള കൈയേറ്റങ്ങളെ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെയാണ് സംസ്ഥാനത്ത് ദീര്‍ഘകാലമായി നികുതി അടയ്ക്കുന്ന കര്‍ഷകരെ എന്തിന്റെ പേരിലായാലും ഉപദ്രവിക്കുന്നത് സാധൂകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പ്രത്യേകമായി പരിഗണിച്ചു പരിഹരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: