രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഈശ്വരപ്രാര്‍ഥന ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ അത് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒരു മതത്തിന് പ്രചാരം കൊടുക്കുന്നത് ശരിയല്ലെന്നത് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ അഡ്വ. വിനായക് ഷായാണ് ഹര്‍ജി നല്‍കിയത്! ചിലതു കുറിക്കട്ടെ, രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഏറ്റവും മികച്ചരീതിയില്‍ പ്രവത്തിക്കുന്നു.
വിദ്യാലയങ്ങളില്‍ പ്രാര്ഥനയേവേണ്ട എന്ന ഹര്‍ജിക്കാരന്റെ കാഴ്ചപ്പാട് വിഡ്ഡിത്തമാണ്. മനുഷ്യന്റേയും ഭൂമിയിലെ സകല ജന്തുജീവജാലങ്ങളുടേയും പിറവിക്കുപിന്നില് ദൈവത്തിന്റെ അദൃശ്യകരങ്ങളില്ലേ? ഏതു മതവിഭാഗത്തില്‍ പെട്ടവരായാലും ആരേയും ഭയമില്ലെങ്കിലും ദൈവത്തെപേടിച്ച് ജീവിക്കണമെന്ന് പറയാറില്ലേ? ഇരുട്ടില്‍നിന്ന് വെളിച്ചെത്തിലേക്കെന്ന സംസ്കൃതത്തിലുള്ള പ്രാര്‍ഥനാഗാനം ഹിന്ദുമതത്തിനു മാത്രമായി വ്യാഖ്യാനിക്കേണ്ടതില്ല. വിദ്യ അഭ്യസിക്കുന്ന ആര്‍ക്കും ഈപ്രാര്ഥനാ ഗാനം സ്വീകാര്യമാണ്. ഇനി, ഹിന്ദുമതം മറ്റുള്ള മതംപോലെയാണോ? ഇതൊരുമതമല്ല. ജീവിതരീതിയല്ലേ? ഒരു സംസ്കാരമാണ്. ലോകത്തെ എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും അതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുകയും ആദരിക്കുകയും ചെയ്യുന്നു.
ഹിന്ദുമത സംസ്കാരത്തിന്റെ കാഴ്ചപ്പാട് അത്രമാത്രം വലുതാണ്. ഒട്ടും പ്രാധാന്യമില്ലാത്തതും നിസ്സാരമായവ ഊതിപ്പെരുപ്പിച്ചും കേന്ദ്രീയ വിദ്യാലയങ്ങളെ വിവാദത്തിലാക്കരുത്. സമൂഹമധ്യേ തെറ്റായ കാഴ്ചപ്പാടുണ്ടാക്കരുത്. ബഹു. സുപ്രീം കോടതി ഹര്ജിക്കാരനില്നിന്നും തക്കതായ പിഴയീടാക്കി ഹര്‍ജി തള്ളിക്കളയണം.
ശ്രീജിത്ത് വഞ്ഞോട്, മരുതായി, മട്ടന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: