തിരുവനന്തപുരം: ഹിന്ദുക്കള്‍ ഒന്നായി എന്ന വിളംബരമായിരുന്നു അയ്യപ്പഭക്തസംഗമമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമലകര്മസമതി വര്‍ക്കിങ് ചെയര്‍പേഴ്സണുമായ കെ.പി ശശികല ടീച്ചര്‍.
ശബരിമലകര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തിന്റെ സംഘാടക സമിതിയുടെ വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടീച്ചര്‍. എതിരാളികള്‍ എത്ര വലിയവരായാലും അസാധ്യമായി ഒന്നുമില്ലെന്ന് നമ്മള് തെളിയിച്ചു. ഭാരതത്തിലെ മുഴുവന്‍ സന്യാസിമാരും നമ്മളോടൊപ്പമുണ്ട്. ഹൈന്ദവ മുന്നേറ്റത്തെ തകര്‍ക്കാനാണ് വിധിയുടെ മറവില്‍ ചിലര്‍ ശ്രമിച്ചത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് ശക്തി. അത് പലപ്പോഴും മറക്കുകയാണ് ഭരണാധികാരിയെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
സനാധനധര്‍മ്മം തകര്‍ക്കാന്‍ വൈദേശിക ശക്തികളുടെ പദ്ധതികളില്‍ ഒന്ന് മാത്രമാണ് ശബരിമലയെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര് കുമാര്‍. 170 സംഘടനകള്‍ ചേര്‍ന്ന കര്‍മസമിതി കേരളത്തിന് പുറത്ത് 11 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വ പരിപാടിയായിരുന്നു അയ്യപ്പഭക്തസംഗവും അയ്യപ്പജ്യോതിയുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല മുന്‍മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി, ശബരിമല കര്‍മസമിതി ദേശീയ സമിതി അംഗം പ്രൊഫ. തങ്കമണി, ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്. സുദര്ശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: