കൊളംബൊ: ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയുടെ ഭാര്യ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ചതായി തിസ്ര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് സിഇഒ ആഷ്ലി ഡിസില്‍വയ്ക്ക് പരാതി നല്കി.
വ്യക്തി വിദ്വേഷം കാരണം രാജ്യം മുഴുവന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ പുച്ഛിക്കുകയാണെന്ന് പെരേര പരാതിയില്‍ ഉന്നയിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ഉറപ്പി്ക്കാന് തിസാര പെരേര കായിക മന്ത്രിയുടെ സഹായം തേടിയതായി മലിംഗയുടെ ഭാര്യ താനിയ സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനം മുന്നോട്ടുവെച്ചാണ് ഇതിനെ പെരേര പ്രതിരോധിച്ചത്.
എന്നാല്‍ താനിയ വീണ്ടും ഫെയ്സ് ബുക്കിലൂടെ പ്രകോപനം തുടര്‍ന്നപ്പോഴാണ് പെരേര ശ്രീലങ്കന്‍ ക്രിക്കറ്റിന് പരാതി നല്കാന് തീരുമാനിച്ചത്.
മുതിര്‍ന്ന താരങ്ങളായ മലിംഗയും താനും ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ പാടില്ല. നായകനെന്ന നിലയില്‍ ടീമിനെ ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ മലിംഗ പരാജയപ്പെട്ടെന്നും പെരേര പരാതിയില്‍ ഉന്നയിച്ചു. ഈ വര്‍ഷമാണ് മലിംഗയെ ശ്രീലങ്കന്‍ ക്രിക്കറ്റ് നായകനായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: