ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് വിരാമം. പുതിയ കോച്ച് ഒലെ ഗണ്ണറുടെ കീഴില്‍ കുതിച്ചുമുന്നേറിയ യുണൈറ്റഡിനെ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലി സമനിലയില്‍ തളച്ചു. 2-2.
ഒലെയുടെ കീഴില്‍ ഇതാദ്യമായി തോല്‍വിയിലേക്ക് നീങ്ങിയ യുണൈറ്റഡ് അഞ്ചു മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളിലാണ് കരകയറിയത്. രണ്ടാം പകുതിയിലാണ് നാല് ഗോളുകളും വീണത്.
അമ്പത്തിയൊന്നാം മിനിറ്റില്‍ ബാര്‍നസ് ബേണ്‍ലിയെ മുന്നിലെത്തിച്ചു. കളിയവസാനിക്കാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെ വുഡും സ്കോര്‍ ചെയ്തതോടെ ബേണ്‍ലി 2-0 ന് മുന്നിലായി. പക്ഷെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന യുണൈറ്റഡ് ശക്തമായ പോരാട്ടത്തില്‍ സമിനില പിടിച്ചു.
കളിതീരാന്‍ മുന്ന് മിനിറ്റുള്ളപ്പോള്‍ പോഗ്ബ ഒരു ഗോള്‍ മടക്കി. ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ ലിന്ഡേലോഫ് ലക്ഷ്യം കണ്ടതോടെ യുണൈറ്റഡ് തോല്‍വിയില്‍ നിന്ന് കരയറി.
ഈ സമനിലയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 24 മത്സരങ്ങളില്‍ 45 പോയിന്റുമായി ആറാം സ്ഥാനത്താണ്. അതേസമയം ബേണ്‍ലിക്ക് 24 മത്സരങ്ങളില്‍ 23 പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: