തിരുവനന്തപുരം: രണ്ടാം കുട്ടനാട് പാക്കേജിന് 1000 കോടി രൂപ ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വകയിരുത്തി. വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി തയാറാക്കും. കുരുമുളക് കൃഷിക്ക് 10 കോടി, പൂ കൃഷിക്ക് അഗ്രി സോണ്‍ അനുവദിക്കും. നാളികേരളത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി സൃഷ്ടിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.
വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന് തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി സര്‍ക്കാര്‍ തയാറാക്കുന്നു. കാപ്പിക്കുരു സംഭരിക്കുമ്പോള്‍ 20 മുതല്‍ 100 ശതമാനം വരെ അധികവില ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയില്‍ 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും . കുരുമുളക് കൃഷിക്ക് പദ്ധതി നടപ്പാക്കും. നദീ പുനരുദ്ധാരണത്തിന് 25 കോടി . കുടിവെള്ള പദ്ധതിക്ക് 250 കോടി . റബ്ബറിന് 500 കോടി. മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി. പുലിക്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്കു 150 കോടിയും വകയിരുത്തി.
വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും സ്ഥാപിക്കും . അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിക്ക് 75 കോടി . ജീവനോപാധി വികസനത്തിന് 4500 കോടി . തൊഴിലുറപ്പു പദ്ധതിയില്‍ വിഹിതം 2500 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: