തിരുവനന്തപുരം : കടലാക്രമണത്തിന് സാധ്യതയുള്ള മേഖലകളില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിവായി 100 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇവര്‍ക്കായി ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ഓഖി പാക്കേജ് വിപുലീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ. കടലാക്രമണമുള്ള സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം രൂപ വീതം ലഭ്യമാക്കും.
പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം നിര്‍മിക്കും. തീരദേശ റോഡുകള്‍ക്ക് 200 കോടി. മത്സ്യഫെഡിന് 100 കോടി രൂപ അനുവദിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം കുട്ടനാടിന് രണ്ടാംഘട്ട പാക്കേജായി 1000 കോടി രൂപ വകയിരുത്തി. കൃഷി നാശം നേരിടാന്‍ 20 കോടിയും അനുവദിക്കും.യ
കെഎസ്ആര്‍ടിസി പൂര്‍ണമായും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. 2022 നകം പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ . നഗരങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍. തിരുവനന്തപുരം കാസര്‍കോട് അതിവേഗ റെയില്‍പാത ഈ വര്‍ഷം പണി തുടങ്ങും. 550 കിലോമീറ്റര്‍ പാതയ്ക്ക് 55000 കോടി ചിലവാകും. കുറഞ്ഞ വിലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തു നിന്നും വാങ്ങും. മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ്പാ പദ്ധതി. 6000 കിലോമീറ്റര്‍ പ്രാദേശിക റോഡ് .
സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും. സിയാല്‍ മോഡലില്‍ റബ്ബര്‍ വികസനത്തിന് പദ്ധതി. കോട്ടയം ജില്ലയില്‍ 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. കുരുമുളക് കൃഷിക്ക് പദ്ധതി. നദീ പുനരുദ്ധാരണത്തിന് 25 കോടി. കുടിവെള്ള പദ്ധതിക്ക് 250 കോടി. റബ്ബറിന് 500 കോടി. മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി പുലിക്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്കു 150 കോടി. കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കും.
ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പു പദ്ധതിയില്‍ വിഹിതം 2500 കോടി. നവ കേരളത്തിന് 25 പദ്ധതികള്‍.
പ്രളയനാന്തര പുനര്‍ നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതി. നവോത്ഥാന പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. എല്ലാ ജില്ലകളിലും വനിതാ മതിലിനു തുല്യമായ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: