തിരുവനന്തപുരം: വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക ഏറ്റെടുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.
പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്സിഡിയില്‍ 15 കോടി രൂപ വായ്പ നല്‍കും. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതി. 25 കോടി രൂപ ഇതിനായി വകയിരുത്തി.
മറ്റ് പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നു
പ്രവാസികള്‍ക്ക് നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വഴിത്തിരിവായിരുന്നു ലോക കേരളസഭ.
ഇതിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് 81 കോടി വകയിരുത്തി.
ഒരുലക്ഷം താഴെ വരുമാനമുള്ള തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് സഹായം നല്കുന്ന സാന്ത്വനം പദ്ധതിയ്ക്ക് വേണ്ടി 25 കോടി.
ലോക കേരള സഭ, ആഗോള പ്രവാസി ഫെസ്റ്റ് എന്നിവയ്ക്ക് വേണ്ടി 5 കോടി വീതം വകയിരുത്തി.
പ്രവാസി നിക്ഷേപം കിഫ്ബി പോലുള്ള പദ്ധതികളില്‍ മുടക്കി എല്ലാ മാസവും ലാഭവിഹിതം നല്‍കും, ക്ഷേമപദ്ധതി കൂടി ഇതില്‍ ലയിപ്പിക്കാനും പദ്ധതിയുണ്ട്
പ്രവാസി ചിട്ടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കും. ചിറ്റാളന്മാര്ക്ക് ഏത് കിഫ്ബി പദ്ധതിയില്‍ ഇവ നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിക്കാം
ഇപ്പോള്‍ യു.എ.ഇയില്‍ മാത്രം ലഭ്യമായ പ്രവാസി ചിട്ടി ഫെബ്രുവരിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും
ഉടന്‍ തന്നെ ഇത് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: