ന്യൂദല്‍ഹി: മുന്‍ മേധാവി ചന്ദ കൊച്ചാറിനെ പുറത്താക്കിയതായി ഐസിഐസിഐ ബാങ്ക് അറിയിച്ചു. ബാങ്കിന്റെ സിഇഒ ആയി ചുമതലയേറ്റ 2009 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള ബോണസ് തിരിച്ചു നല്‍കണമെന്നും പുറത്താക്കല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന ആരോപണത്തിന്റെ പേരില്‍ ചന്ദാ കൊച്ചാര്‍ കഴിഞ്ഞ ഒക്ടോബറില്‍ രാജിവെച്ചിരുന്നു. രാജി പുറത്താക്കലായി കണക്കാക്കുമെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ബാങ്കിന്റെ പെരുമാറ്റചട്ടങ്ങളും ആഭ്യന്തര നയങ്ങളും ലംഘിച്ചതായി ആഭ്യന്തര സമിതി വിലയിരുത്തി. ഇതിലൂടെ ബാങ്കിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. 1984ല്‍ ട്രയിനിയായി ഐസിഐസിഐ ബാങ്കിലെത്തിയ കൊച്ചാര്‍ 2009 ലാണ് സിഇഒ പദവിയിലെത്തിയത്.
സാമ്പത്തികമായി നഷ്ടത്തിലായ വീഡിയോകോണ്‍ ഗ്രൂപ്പിന് ചന്ദാ കൊച്ചാര്‍ മുന്‍കൈയെടുത്ത് വഴിവിട്ട് 3250 കോടി രൂപ വായ്പ അനുവദിച്ചെന്നാണ് പരാതി. ചന്ദാ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: