തിരുവനന്തപുരം : വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കായി കേരള ബോട്ട് ലീഗ് ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്റുട്രോഫി വള്ളം കളി മുതല്‍ പ്രസിഡന്റ്സ് കപ്പ് വരെ മുന്ന് മാസങ്ങളിലാണ് ബോട്ട് ലീഗ് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഈ കാലയളവില്‍ എല്ലാ വാരാന്ത്യങ്ങളിലും സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ നെഹ്റു ട്രോഫി വള്ളം കളിയില്‍ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടന് വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ടെന്‍ഡര്‍ വിളിക്കും. കൂടാതെ പരസ്യങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുന്നതിനുള്ള നടപടിയും സ്വീകരിക്കും. 20 കോടിയുടെ ഇതിനായി വകയിരുത്താന്‍ ഉദ്ദേശിച്ചത്. വള്ളംകളി യുനെസ്കോയുടെ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.
അതേസമയം വയനാട് ബന്ദിപ്പൂര്‍ ആകാശപാത നിര്‍മിക്കാനും ബജറ്റില്‍ പദ്ധതിയിട്ടിട്ടുണ്ട. ജി എസ് ടി വരുമാനം അടുത്ത വര്‍ഷം 30 ശതമാനം ഉയരുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ലോട്ടറി വരുമാനം 11863 കോടിയായി ഉയരുമെന്നും ധന മന്ത്രി തോമസ് ഐസക് പ്രത്യാശ പ്രകടിപ്പിച്ചു. ശുചിത്വ മിഷന് 260 കോടിയും, പ്ലാസ്റ്റിക് ഇ വേസ്റ് സംസ്കരണ പദ്ധതി നടപ്പാക്കും. ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് 2652 കോടി.
കെഎസ്ആര്‍ടിസിക്കു 1000 കോടി രൂപ ധന സഹായം നല്‍കും. കൊല്ലം ബൈ പാസില്‍ കല്ലുംതാഴത്ത് ഫ്ളൈ ഓവര്‍ നിര്‍മ്മിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 21000 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടിയും വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ആര്‍സിസിക്ക് 73 കോടി . ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കായും പദ്ധതി തയ്യാറായിട്ടുണ്ട്. എല്‍പി, യുപി സ്കൂളുകള്‍ ഹൈടെക് ആക്കും. അതിനായി 292 കോടി ചിലവാകും. കശുവണ്ടി മേഖലയില്‍ സമഗ്ര പദ്ധതി. ഒരുലക്ഷം ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യും. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ ആശുപത്രികളാക്കും .
അയല്‍ക്കൂട്ടങ്ങള്‍ക്കു ബാങ്ക് വഴി 3500 കോടി നല്‍കും. 25000 പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിദിനം 500- 600 രൂപ വരുമാനം ഉറപ്പാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗള്‍ഫില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരികയാണ്. ഇത് ഉയര്‍ത്തുന്നതിനായി പ്രവാസി സംരംഭകരുടെ പലിശയ്ക്കായി 15 കോടി സബ്സീഡി അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: